നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിതനിമിഷങ്ങളിലൂടെ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ പൂക്കാലമെന്ന പ്രണയകാവ്യം. 60 മണിക്കൂര്‍ ഫുട്ടേജിനെ വൈകാരികസത്ത ചോരാതെ രണ്ടേകാല്‍ മണിക്കൂറിലേക്ക് വെട്ടിയൊതുക്കിയ കൈയടക്കത്തിന് തിരുവനന്തപുരം സ്വദേശി മിഥുന് മുരളിക്കു 2023ലെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയപുരസ്കാരം.
""വിജയരാഘവന് സാറിന് ഒരവാര്‍ഡ്, അതായിരുന്നു പ്രതീക്ഷ. അദ്ദേഹത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഇതിൽ. എഡിറ്റിംഗിനുകൂടി കിട്ടിയതോടെ ഞങ്ങള്‍ക്കു ഡബിള്ബോണസായി’’ -മിഥുന് മുരളി സണ്ഡേദീപികയോടു പറഞ്ഞു.
എഡിറ്റിംഗിൽ എത്തിയത്..?
എന്‍ജിനീയറിംഗ് പഠനകാലത്ത് കോളജിൽ ഡാൻസ് പരിപാടികൾക്കു മ്യൂസിക്ക് കട്ട് ചെയ്യാനാണു എഡിറ്റിംഗ് പഠിച്ചുതുടങ്ങിയത്. 2011ല്‍ സുഹൃത്തിനൊപ്പം ഷോര്‍ട്ട്ഫിലിം ചെയ്തപ്പോൾ വീഡിയോ എഡിറ്റിംഗും തുടങ്ങി. വീഡിയോ കട്ട് ചെയ്യുന്നതു മാത്രമല്ല സൗണ്ടും മ്യൂസിക്കും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കട്ട് ചെയ്യുന്നതും അതിലുണ്ടെന്നറിഞ്ഞതോടെ ഫിലിം എഡിറ്റിംഗിനോട് ഇഷ്ടം കൂടി. യൂട്യൂബ് നോക്കി പഠനം തുടങ്ങി.
2012ല്‍ മുംബൈയില്‍ ബാലാജി ടെലിഫിലിംസിന്റെ ഐസിഇയില്‍ ഇന്റേണ്‍ഷിപ് കോഴ്സ് ചെയ്തു. 2013ല്‍ ചെന്നൈയില്‍ തമിഴ് ഫിലിം എഡിറ്റര്‍ ആന്റണിയെ അഞ്ചാന്, അനേകന്‍ എന്നീ സിനിമകളില്‍ അസിസ്റ്റ് ചെയ്തു. 2014ൽ നാട്ടിലെത്തി ഫ്രീലാന്‍സറായി. അക്കാലത്ത് ഗണേഷ് രാജിനൊപ്പം പരസ്യചിത്രങ്ങൾ ചെയ്തു. മോഹം സിനിമയെങ്കിലും സുഹൃത്തുക്കളാരെങ്കിലും സംവിധാനം ചെയ്താല്‍ മാത്രമേ നമുക്ക് അവസരം കിട്ടൂ എന്നതായിരുന്നു സ്ഥിതി. 2020 ജനുവരിയില്‍ റിലീസായ കലാമണ്ഡലം ഹൈദരാലിയിൽ ഞാൻ സിനിമാ എഡിറ്ററായി. 2022ല്‍ പൂക്കാലത്തിലെത്തി.
പൂക്കാലം അനുഭവങ്ങൾ..?